Mon, 20 July 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Kidnapping Case

പ്രവാസിയെ തട്ടിക്കൊണ്ടുപോയ കേസിൽ രണ്ടു പേർകൂടി അറസ്റ്റിൽ

ഒറ്റപ്പാലം: പ്രവാസി വ്യവസായിയെ തോക്കുചൂണ്ടി തട്ടിക്കൊണ്ടുപോയ കേസിൽ രണ്ടു പേർകൂടി അറസ്റ്റിൽ. കുറ്റകൃത്യത്തിൽ നേരിട്ടു പങ്കെടുക്കുകയും പ്രവാസിയെ തടങ്കലിൽ പാർപ്പിക്കുകയും ചെയ്ത സംഘത്തിൽ ഉൾപ്പെട്ട പനമണ്ണ കളത്തിൽ മഹേഷ് എന്ന മാക്കു, രഞ്ജിത് എന്ന വാപ്പു എന്നിവരാണ് അറസ്റ്റിലായത്. ഇവർ ഒളിവിലായിരുന്നു.

ഇതോടെ കേസിൽ അറസ്റ്റിലായവരുടെ എണ്ണം 19 ആയി. മലപ്പുറം വണ്ടൂർ പൂങ്ങോട് സ്വദേശിയായ പ്രവാസി വ്യവസായി മുഹമ്മദാലിയെ തട്ടിക്കൊണ്ടുപോയ കേസിലാണ് അറസ്റ്റ്.

2025 ഡിസംബർ ആറിനാണു മുഹമ്മദാലിയെ ക്വട്ടേഷൻ സംഘം തോക്കുചൂണ്ടി തട്ടിക്കൊണ്ടുപോയത്. മുഹമ്മദാലി സഞ്ചരിച്ചിരുന്ന ആഡംബര കാർ പിന്തുടർന്ന സംഘം തിരുമിറ്റക്കോട്ടു വച്ചാണ് ആക്രമിച്ചത്. തട്ടിക്കൊണ്ടുപോയ ദിവസം രാത്രി കോതകുറുശ്ശിയിൽ ക്വട്ടേഷൻ സംഘം പാർപ്പിച്ചിരുന്ന വീട്ടിൽനിന്നു മുഹമ്മദാലി രക്ഷപ്പെടുകയായിരുന്നു.

അക്രമിസംഘം മദ്യലഹരിയിൽ ഉറങ്ങിയ സമയത്ത് രക്ഷപ്പെട്ടു പുറത്തെത്തിയ മുഹമ്മദാലിയെ നാട്ടുകാരും പോലീസും ചേർന്നു വാണിയംകുളത്തെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. മുഹമ്മദാലി ദിവസങ്ങളോളം ഇവിടെ ചികിത്സയിലായിരുന്നു.

Kerala

തെളിവില്ല; നടൻ കൃഷ്ണകുമാറിനും മകൾക്കും മുൻകൂർ ജാമ്യം

തിരുവനന്തപുരം: പരാതിക്കാരെ തട്ടി കൊണ്ടു പോകുന്നതിന് തെളിവ് ഇല്ലെന്ന പോലീസ് റിപ്പോർട്ടിന്‍റെ അടിസ്ഥാനത്തിൽ നടൻ കൃഷ്ണകുമാറിനും മകൾ ദിയാ കൃഷ്ണയക്കും മുൻകൂർ ജാമ്യം അനുവദിച്ചു കോടതി. കൃഷ്ണകുമാറിനും കുടുംബത്തിനും എതിരേ ജീവനക്കാർ നൽകിയ പരാതിയിലാണ് തിരുവനന്തപുരം പ്രിൻസിപ്പിൽ സെഷൻസ് കോടതി മുൻകൂർ ജാമ്യം അനുവദിച്ചത്.

തങ്ങളെ തട്ടിക്കൊണ്ടുപോയി പണം തട്ടിയെടുത്തെന്ന് ആരോപിച്ച് ജീവനക്കാർ നൽകിയ പരാതിയിൽ കൃഷ്ണകുമാറിനും മകൾക്കുമെതിരേ പോലീസ് കേസ് എടുത്തിരുന്നു. പണം തട്ടിയെടുത്തെന്ന് ആരോപിച്ചു ജീവനക്കാർക്കെതിരേയും കേസ് നിലവിലുണ്ട്.

Latest News

Corehub Up